വിതുമ്പൽ
അടങ്ങാത്ത ദാഹം
രാവിൻ സിരകളിലൂടെ
കരിനാഗങ്ങളായ്
ഇഴഞ്ഞിറങ്ങിയതും,
നെടുവീർപ്പിൻ
സ്വരംപോലും
ഉള്ളിലൊതുക്കി
എന്നേക്കുറിച്ചുള്ള
നിന്നോർമകൾ
ചുവന്നചാലുകളായ്
ഒഴുകിയതും,
കണ്ടറിയാനും
തൊട്ടറിയാനും
കഴിയാഞ്ഞാ നിമിഷം
സംഭവിച്ചതിതാണ്:
കെട്ടിപ്പിടിച്ചൊരു മുത്തം
പിന്നെ,
തട്ടിപ്പിടഞ്ഞൊരു നടത്തo .
ഇടയിലെവിടെയോ,
സ്നേഹം
വിതുമ്പിനിന്നു!