അറിവ്
കുങ്കുമംതിളങ്ങിനി-
ന്നാസന്ധ്യയിൽ,
മാറിലാറുപോൽ
സ്നേഹമൊഴുക്കി
നീയെഴുതിയതെ-
ന്തെന്നുകാണാൻ ,
മണ്ണിൽ കാലു പുതഞ്ഞും
വീണുമെണീറ്റും
ചോരത്തുള്ളിതുടച്ചും
ഓടിയെത്തിയപ്പോൾ,
തിരകൾ കവർന്നെടുത്തോരാ –
ക്ഷരങ്ങളെനോക്കി
വിതുമ്പിനില്ക്കവേ,
തിരിഞ്ഞുനിന്നനിൻ
മിഴിയില്‍ വിടര്‍ന്ന പൂ-
പുഞ്ചിരിയിൽ
ഞാൻ അറിഞ്ഞു –
നിന്റെ വിരലുകൾക്ക്
എൻറെ പേരെഴുതാനേ
അറിയൂയെന്ന് !