അലിവ്
ഉടഞ്ഞീ മണ്‍കലം ഞാനീ-
ഒടുങ്ങും ജീവനിൽനിന്നും
പിടയും പക്ഷിയെപോലെ
നിർന്നിദ്രം വിറക്കവേ
ഉടലിൻ അങ്കിക്കുള്ളിൽ
വടുകെട്ടിയ നൊമ്പരം
തളർന്നു വീണൊരു നിഴലായ്
അർദ്ധവിരാമം പോലിഴയവേ
ഉലയും കൽകുളത്തിലെ
നുരയും-
വെള്ളവും നോക്കി കിടന്നു ഞാൻ!
വേനലും വർഷവും
വെയിലും നിലാവും
വന്നും പോയി;
തെന്നലിൻ കുളിർമപോ-
ലാശതൻ നാളങ്ങളും.
നിരർഥ മാമീ ജീവിതം
അനർഥമെന്നും
ശാപവു മേന്നോതിയും
തീർത്തോരാനാളിൽ
കാറ്റിലിലചാർത്തു പോലും
മർമ്മര മുതിർക്കാൻ
മടിച്ചോരാവേളയിൽ
ജീവൻ കിനിയും നിൻ
വാക്കിൻ കരുത്തെൻ
നാഡിയിൽ തുടിച്ചപ്പോൾ
പ്രസാദം നൊട്ടി നുണ യുന്ന
ഭക്തൻറെയാലസ്യത്തോ ടെ
നിന്നെ ഞാൻ നോക്കി.
അലിവിൻ തേൻ മുള്ളു കൊണ്ടുകീറിയ
ഒരു ഹ്രദയംകൊണ്ട്
നീയെന്നെയും!